അടുത്തകാലത്തായി സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾ വളരെയധികം കേൾക്കേണ്ടി വന്ന ഒരു വ്യക്തിയായിരുന്നു വിനായകൻ. മലയാളസിനിമയിൽ ഹാസ്യ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് വിനായകൻ. വിനായകൻ വീണ്ടും പ്രെസ്സ് മീറ്റിൽ എത്തുകയും മാധ്യമപ്രവർത്തകരുമായി തർക്കത്തിൽ ആവുകയും പിന്നീട് മാധ്യമപ്രവർത്തകരോട് മാപ്പ് പറയുമായിരുന്നു വിനായകൻ ചെയ്തത്. ഇതിനുമുൻപ് ഒരുത്തി എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ വിനായകൻ പറഞ്ഞ വാക്കുകളായിരുന്നു നടന് ഇത്രത്തോളം വിമർശനങ്ങൾ ഏറ്റുവാങ്ങാറുള്ളത്.
ഇതിന് കാരണമായത് മീറ്റുവിനെക്കുറിച്ച് ആയിരുന്നു വിനായകൻ പറഞ്ഞത്. എനിക്ക് ഒരു പെൺകുട്ടിയോട് താൽപര്യം തോന്നിയാൽ ഞാൻ അവരോട് ചോദിക്കും, അവരുമായി ബന്ധം ചെയ്തോട്ടെ എന്ന്. അതിനുശേഷം അവർക്ക് താല്പര്യം ആണെങ്കിൽ ഞാൻ ചെയ്യുമെന്നായിരുന്നു വിനായകൻ ഒരു ലേഡി റിപ്പോർട്ടറെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞത്.
അതിനുശേഷം ഈ സംഭവത്തിൽ തന്റെ തെറ്റു മനസ്സിലായി എന്നും താൻ മാപ്പ് പറയുന്നു എന്നും വിനായകൻ പറയുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അതിനെക്കുറിച്ച് വലിയ തോതിലുള്ള ചർച്ചകൾ ആയിരുന്നു നിലനിന്നിരുന്നത്.. ഇപ്പോൾ വീണ്ടും വിനായകൻ തന്നെയാണ് ചർച്ച നേടുന്നത്. വീണ്ടും പുതിയ പ്രസ് മീറ്റിലും വിനായകൻ പ്രകോപനപരമായ ആയിരുന്നു മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്.
സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ പലരും ക ഞ്ചാ വ് അടിച്ചിട്ട് ആണ് സംസാരിക്കുന്നത് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ടാകുമല്ലോ അതിനൊക്കെ എന്താണ് പ്രതികരണം എന്ന് ചോദിച്ചപ്പോൾ വളരെ പ്രേകോപനപരമായ രീതിയിലായിരുന്നു വിനായകൻ മറുപടി പറഞ്ഞിരുന്നത്. റിപ്പോർട്ടർമാർ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം തന്നെ ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത രീതിയിലുള്ള മറുപടികൾ ആയിരുന്നു വിനായകന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. പലവട്ടം ചോദ്യം ചോദിച്ചവരോട് തട്ടികയറുന്ന വിനായകനെയും കാണാൻ സാധിക്കുന്നുണ്ടായിരുന്നു. അവസാനം കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മനസ്സിലായ സമയത്താണ് വിനായകൻ മാപ്പ് പറയുന്നത്.
നിങ്ങളുടെ മുൻപിൽ വെച്ചാണ് ഞാൻ ആ പരാമർശം നടത്തിയതെന്നും അപ്പോൾ നിങ്ങളുടെ മുൻപിൽ വച്ച് തന്നെ വേണം ഞാൻ ആ കാര്യത്തെ കുറിച്ച് സംസാരിക്കാൻ എന്ന് ഒക്കെ ഒരിക്കൽ പറഞ്ഞ പരാമർശത്തെക്കുറിച്ച് വിനായകൻ പറയുന്നുണ്ടായിരുന്നു.