പ്രമുഖ ഗായകനും ഭാര്യയും വിജയ് ബാബു നടിയുമായ ഹോട്ടലിൽ വന്നതിന് സാക്ഷികൾ !

സിനിമ ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ട് ആയിരുന്നു നടനും നിർമാതാവുമായ വിജയ് ബാബുവിനെ എതിരെയുള്ള ഒരു പരാമർശം പുറത്തുവന്നിരുന്നത്. യുവനടിയെ വിജയ് ബാബു ഒന്നരവർഷമായി പീഡിപ്പിച്ചു എന്നതായിരുന്നു ആ പരാമർശം. നടിയെ പീഡിപ്പിച്ച കേസിൽ നിർണായകമായ ചില സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

വിജയ് ബാബുവിനെ ക്രെഡിറ്റ് കാർഡ് എത്തിച്ചു നൽകിയ നടനെയാണ് ഇപ്പോൾ പോലീസ് ചോദ്യം ചെയ്യുന്നത്. ഇയാൾ ഉൾപ്പെടെ 4 പേരെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ പുറത്തുവരുന്ന വിവരങ്ങൾ നിർണായകമാണ്. ശനിയാഴ്ചയായിരുന്നു ഒരു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യംചെയ്യൽ. കൊടുങ്ങല്ലൂരിലെ സിനിമാ ലൊക്കേഷനിൽ വിജയ് ബാബുവിന്റെ ബന്ധു എത്തിച്ച ക്രെഡിറ്റ്‌ കാർഡുകൾ നെടുമ്പാശ്ശേരി വഴിയാണ് ദുബായിലെത്തിയത്. വിജയ് ബാബു ക്രെഡിറ്റ് കാർഡ് വഴി നടത്തിയ പണമിടപാടു വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

തുടർന്നാണ് നടനെ എറണാകുളം സൗത്ത് പോലീസ് ചോദ്യം ചെയ്ത്. സാക്ഷികളുടെ മൊഴി പൂർത്തിയായിക്കഴിഞ്ഞാൽ വിജയ് ബാബുവിനെ വീണ്ടും ചോദ്യംചെയ്യും. കേസുമായി ബന്ധപ്പെട്ട് 30 സാക്ഷികളിൽ നിന്നും ഇതുവരെ മൊഴി എടുത്തിട്ടുണ്ട്. വിജയ് ബാബു നടിയുമായി കൊച്ചിയിലെ ഹോട്ടലിൽ എത്തിയത് ഒരു ഗായകനും ഭാര്യയും സാക്ഷികളാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തും എന്നാണ് അറിയുന്നത്. അതിനിടയിൽ വിജയ് ബാബുവിന്റെ പിടിച്ചെടുത്ത രണ്ട് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വിജയ്ബാബു എല്ലാ കാര്യങ്ങളും സമ്മതിച്ചു എന്ന് തന്നെയാണ് അറിയുന്നത്. യുവനടിയുമായ നിരവധി തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടായെന്നും എന്നാൽ അതെല്ലാം തന്നെ ഉഭയസമ്മതപ്രകാരം ആയിരുന്നു എന്നുമാണ് വിജയ് ബാബു പറയുന്നത്. അല്ലാതെ യാതൊരു ബലാൽസംഗവും പീഡനവും ആയിരുന്നില്ല.

അവരുടെ കൂടെ സമ്മതത്തോടെയാണ് ഈ കാര്യങ്ങൾ എല്ലാം തന്നെ ചെയ്തിട്ടുണ്ടായിരുന്നത്. പിന്നീട് തന്നോട് പലകാര്യങ്ങളെക്കുറിച്ചും ചോദിച്ചു. അത്തരം കാര്യങ്ങൾ നടക്കാതെ വന്നപ്പോഴാണ് ഒരു പരാതി എന്ന നിലയിലേക്ക് പെൺകുട്ടി പോകുന്നത് എന്നാണ് വിജയ് ബാബു പറയുന്നത്. പുതിയ സിനിമയിൽ താൻ നടിക്ക് അവസരം കൊടുക്കാത്തതാണ് ശ്രദ്ധേയമായ കാര്യം എന്നും പറയുന്നുണ്ട്. അവസരം ലഭിക്കാതെ വന്നപ്പോഴാണ് ഇങ്ങനെയുള്ള ഒരു പരാതിയുമായി അവർ മുന്നോട്ടു പോയത്.

Leave a Reply